Thursday, October 28, 2010

തലപ്പാവ് ചരിത്രസത്യം

‘തലപ്പാവ്’ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു വ്യാഴം, 28 ഒക്‍ടോബര്‍ 2010( 15:14 IST ) “ഞങ്ങള്‍ വധിച്ചവരൊന്നും ജീവിച്ചിരിക്കാന്‍ അര്‍ഹതയുള്ളവരായിരുന്നില്ല” -ഗര്‍ജ്ജനം പോലുള്ള സഖാവ് ജോസഫിന്‍റെ ശബ്ദം പ്രേക്ഷകരുടെ നെഞ്ചിലേക്ക്ഇടിഞ്ഞിറങ്ങി. തലപ്പാവ് എന്ന ചിത്രത്തില്‍ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്അവതരിപ്പിച്ച ആ കഥാപാത്രവും ലാല്‍ അനശ്വരമാക്കിയ രവീന്ദ്രന്‍ പിള്ള എന്നകഥാപാത്രവും ഇന്ന്, ഒക്ടോബര്‍ 28ന് പ്രേക്ഷകരുടെ ഉള്ളില്‍ വീണ്ടുംഓടിയെത്തുകയാണ്. നക്സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐജി ലക്ഷ്മണയ്ക്ക്ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നു. ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണര്‍ന്നപ്പോള്‍ നടനുംഎഴുത്തുകാരനുമായ മധുപാല്‍ നക്സല്‍ വര്‍ഗീസിന്‍റെ വധത്തേക്കുറിച്ചാണ്ആദ്യം ചിന്തിച്ചത്. ആ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയുംതിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനനെ കാണുകയുമായിരുന്നു. 1970കളില്‍വയനാട്ടിലെ തിരുനെല്ലിയിലും പരിസരത്തും നടന്നവിപ്ലവപ്രവര്‍ത്തനങ്ങളെപ്പറ്റി ബാബു ഗവേഷണം നടത്തി. ഒരു കെട്ടുറപ്പുള്ളതിരക്കഥ തയ്യാറാക്കുകയും ചെയ്തു. ‘തലപ്പാവ്’ 2008ലാണ് റിലീസായത്. പൃഥ്വിയുടെയും ലാലിന്‍റെയും ഉജ്ജ്വലമായഅഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു ആ സിനിമ. കേരളത്തിലെ നക്സല്‍പ്രവര്‍ത്തനങ്ങളെപ്പറ്റിയും വയനാട്ടിലെ ജന്‍‌മി - കുടിയാന്‍സംഘര്‍ഷങ്ങളെപ്പറ്റിയുമൊക്കെ യുവതലമുറയെ ബോധവത്കരിക്കുന്നതായിരുന്നു ആചിത്രം. മികച്ച നടനായി ലാലിനെയും മികച്ച നവാഗത സംവിധായകനായി മധുപാലിനെയും സംസ്ഥാനസര്‍ക്കാര്‍ ആ വര്‍ഷം പുരസ്കാരം നല്‍കി ആദരിച്ചു. ഇതുള്‍പ്പടെ ഒട്ടേറെപുരസ്കാരങ്ങള്‍ നേടിയ തലപ്പാവ് പല വിദേശമേളകളിലും പ്രദര്‍ശിപ്പിക്കുകയുംചെയ്തു. നക്സല്‍ വര്‍ഗീസും രാമചന്ദ്രന്‍ നായരും ഐ ജി ലക്ഷ്മണയും വീണ്ടുംവാര്‍ത്തകളില്‍ നിറയുമ്പോള്‍ ‘തലപ്പാവ്’ എന്ന സിനിമയും ചര്‍ച്ചചെയ്യപ്പെടുകയാണ്